2018 സെപ്റ്റംബർ 18, ചൊവ്വാഴ്ച

കയ്യിലുള്ളത്.

 പ്രസിദ്ധനായ ഒരു സൂഫിയും ശിഷ്യൻമാരും നടന്നു പോവുകയായിരുന്നു. അവരെ നോക്കി ചില ചെറുപ്പക്കാർ കളിയാക്കിച്ചിരിക്കുകയും അസഭ്യം പറയുകയും ചെയ്തു. സൂഫി അവരുടെ പേരുകൾ ചോദിച്ചറിയുകയും അവരുടെ പേരെടുത്തു പറഞ്ഞ് അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
          ഇതു കണ്ട് ശിഷ്യന്മാർ അദ്ദേഹത്തോട് ചോദിച്ചു.
          'ചീത്ത പറയുന്നവർക്കു വേണ്ടി എന്തിനാണ് താങ്കൾ പ്രാർത്ഥിച്ചത്? എന്തു കൊണ്ടാണ് മറുപടി പറയാതിരുന്നത്?'
          അദ്ദേഹം പറഞ്ഞു.
         'ഒരാളുടെ മടിശ്ശീലയിൽ എന്താണോ ഉള്ളത് അതു മാത്രമല്ലേ അയാൾ മറ്റൊരാൾക്കു നൽകൂ ?  അവരുടേതിൽ ചീത്ത വിളികൾ. എന്റെ മടിശ്ശീലയിൽ പ്രാർത്ഥന .'
       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ